Thursday, December 31, 2015

ശ്രീരാമനെയും കൃഷ്ണനെയും പോലുള്ള ബുദ്ധന്മാർ ജീവിചിരുന്നൊ എന്ന് ചോദിക്കുന്നത് ,മഹാഭാരതം വ്യാസൻ എന്ന ഒരാൾ തന്നെ എഴുതിയതാണോ 'എന്നുചൊദിക്കുന്നതിലും വലിയ മണ്ടത്തരമാണ്.ഇതെല്ലാം നടന്ന സംഭവങ്ങളെ ആധ്യാതമികതയുടെ സാക്ഷാത്കാര മാഹാത്മ്യം ജനങ്ങളിൽ എത്തിക്കാനായി അന്ന് വരെ നടന്നിട്ടുള്ള പല സംഭവങ്ങളെ കോർത്തിണക്കി വ്യാസൻ എന്ന ബുദ്ധൻ(ഇത്തരം കഴിവുകളുടെ ഭാണ്ടാകാരം ) തന്റെ തൂലികയിൽ അൽപ്പം തന്റെ ഭാവനയും കൂടി ചേർത്ത് തീർത്ത അത്ഭുതങ്ങൾ തന്നെയാണ് .അതായത് റിച്ചാർഡ് അട്ടൻബരൊ ഗാന്ധി സിനിമ എടുത്തതുപോലെ .കാരണം ഇന്നും അതിലൊക്കെ പ്രതിപാദിക്കുന്ന സതലങ്ങളും ഭൂപ്രകൃതിയും സസ്യ ലതാതികളും സംഭവങ്ങൾക്ക് ആസ്പദമായ തെളിവുകളും ഇന്ത്യ മുഴുവൻ,ശ്രീലങ്കയിലുമായി(മുങ്ങിയ ദ്വാരക,രാമസേതു..etc ...1000 ... ) ചിതറിക്കിടക്കുന്നു.നശ്വരനായ മനുഷ്യനെ മാത്രം വിഴുങ്ങി കാലം അവയെ നമുക്കുള്ള മറ ുപടികളായി ഇവകളെ മുന്നോട്ടു വയ്ക്കുന്നു.ഒരു ബുദ്ധനെ മനസ്സിലാക്കുവാൻ മറ്റൊരു ബുദ്ധനുമാത്രം കഴിയുന്നു..ഉദാ :-ഗീത ചെലപ്പോൾ 5 മിനിട്ട് കൊണ്ട് ഉപദേശിച്ചതാകാം .പക്ഷെ വ്യാസൻ പറഞ്ഞുകേല്ക്കുന്ന കാര്യങ്ങളെ തന്റേതായ രീതിയിൽ അത് അവതരിപ്പിച്ചു എന്ന് മാത്രം.പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ദിനാനാഥ്‌ ജോഷി കൃഷ്ണാവതാരം ബിസി 3185ല്‍ ആണെന്ന്‌ രേഖപ്പെടുത്തുന്നു. വ്യാസനും കൃഷ്ണനും സമയകാലീനരായിരുന്നു. പതിനെട്ട്‌ മഹാപുരാണങ്ങളും ഏതാനും ഉപപുരാണങ്ങളും വ്യാസന്‍ രചിച്ചതായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാകണം ‘പുരാണമുനി’ എന്നൊരു പേര്‌ വ്യാസന്‌ ലഭിച്ചത്‌.വേദവ്യാസന്‍ ചരിത്രപുരുഷന്‍തന്നെ. വ്യാസന്‍ ജനിച്ചത്‌ ‘മച്ചോദരി ഘട്ടം’ എന്ന ദ്വീപിലാണ്‌. ‘കല്‍പി’ എന്നും മച്ചോദരിക്ക്‌ പേരുണ്ട്‌. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ്‌ സ്ഥിതിചെയ്തിരുന്നത്‌. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.1800ഓളം കഥാപാത്രങ്ങളുള്ള മഹാഭാരതത്തില്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്‌ യാതൊരു പൊരുത്തക്കേടുമില്ല. കഥകളും ഉപകഥകളും സമഞ്ജസമായി ഒത്തുനില്‍ക്കുന്നു. ആശയപ്രപഞ്ചം അനര്‍ഗളം ഒഴുകുന്നു. മഹാഭാരതം വ്യാസന്‍തന്നെ രചിച്ചതാണ്‌.‘നിര്‍ണ്ണയസിന്ധു’ എന്ന ഗ്രന്ഥത്തില്‍ ആഷാഢ പൗര്‍ണ്ണമി വ്യാസജയന്തിയായി ആഘോഷിക്കപ്പെടണമെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തില്‍ വ്യാസശിഷ്യനായ വൈശമ്പായനന്‍ തനിക്ക്‌ വ്യാസമഹിമ പറഞ്ഞുകേള്‍ക്കണമെന്ന്‌ നാരദനോട്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാരദന്‍ പറഞ്ഞ ഉപാഖ്യാനത്തില്‍നിന്നും ദ്വാപരയുഗത്തിന്റെ ആരംഭത്തിലെ ആഷാഢപൗര്‍ണ്ണമിയില്‍ വ്യാസഭഗവാന്‍ ജനിച്ചുവെന്ന്‌ മനസ്സിലാക്കാം. സംസ്കൃതത്തിലെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളില്‍ വ്യാസനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദനങ്ങളുണ്ട്‌.വ്യാസന്റെ ജീവിതകാലത്തെക്കുറിച്ച്‌ ചരിത്രഗവേഷകന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാസന്റെ അസ്തിത്വത്തെ സംബന്ധിച്ച്‌ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌.ഭഗവാന്‍ വേദവ്യാസന്‍ ലോകഗുരുവാണ്‌. ആഷാഢപൗര്‍ണ്ണമിയിലാണ്‌ വ്യാസന്റെ ജനനം. ഗുരുപൂര്‍ണ്ണിമ, വ്യാസപൂര്‍ണ്ണിമ എന്നും ഈ ദിനം അറിയപ്പെടുന്നു. ശിവരാത്രി, നവരാത്രി, ശ്രീരാമനവമി, കൃഷ്ണാഷ്ടമി എന്നീ ദിനങ്ങളെപ്പോലെതന്നെ പുണ്യദിനമാണ്‌ ഗുരുപൂര്‍ണ്ണിമയും.
വ്യാസന്റെ ഒട്ടുമിക്ക കൃതികളിലും രാമകഥ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. നാല്‌ വേദങ്ങളിലുംകൂടി ഒരുലക്ഷം മന്ത്രങ്ങളുണ്ട്‌. വ്യാസന്‌ മുമ്പ്‌ അതെല്ലാം ക്രമദീക്ഷയില്ലാതെ ഒന്നായിക്കിടന്നിരുന്നു. വ്യാസന്‍ ആ വേദമന്ത്രങ്ങളെ പടുത്ത്‌ ചിട്ടപ്പെടുത്തി. അതിന്‌ ഇന്നുകാണും വിധമുള്ള രൂപം നല്‍കി. മാത്രമല്ല, തന്റെ ശിഷ്യന്മാരില്‍ പെയിലനെ ഋക്‌വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.വ്യാസന്‍ ഏറ്റവും പൌരാണികനായ ലോകഗുരുവാണ്‌. ഈ ജഗത്തില്‍ ഇന്ന്‌ അവശേഷിച്ചിട്ടുള്ള ജ്ഞാനമെല്ലാം വ്യാസോഛിഷ്ഠമാണ്‌.സമകാലീനരായിരുന്ന വ്യാസനും കൃഷ്ണനും ഒത്തുകൂടിയ സന്ദര്‍ഭങ്ങളും വിരളമല്ല. കൃഷ്ണന്റെ മഹത്വങ്ങള്‍ പൂര്‍ണ്ണമായിട്ടും വ്യാസനറിയാമെന്നതിന്റെ മുഴുവന്‍ അടയാളങ്ങളും ഭാഗവതത്തിലുണ്ട്‌. ആ ഘട്ടത്തിൽ അവർ രണ്ടും മാത്രമല്ല ലോകത്തുള്ള എല്ലാ ബുദ്ധന്മാരും ഒന്നിക്കുന്നു.ഇങ്ങനെ പ്രപഞ്ചത്തെ പോലെതന്നെ പുറമേ ലളിതനായി കാണപ്പെടുന്ന വ്യാസൻ പുറമേ നോക്കുംതോറും പിടിതരാതെ കൂടുതൽ നിഗൂഡമായി തീരുന്നു .എന്നാൽ സ്നേഹത്തോടെ അദേഹത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഹൃദയത്തിൽ പ്രകാശമായി ഒഴുകിവരുന്നു.അതിനാൽ ഇതൊക്കെ എഴുതിയത് എന്തിനാണെന്ന് അന്വേഷിക്കുകയാണ് അഭികാമ്യം.നമ്മളാരും മുല്ലാ നസറുദ്ദീൻ ഹോജയുടെ കഥകൾ വായിക്കുമ്പോൾ അയാൾ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നും മറ്റും വാദിക്കുമ്പോൾ ആാ കഥകൾ ആസ്വദിക്കപ്പെടാതെപൊകുന്നു .ഇവരൊക്കെ ജീവിചിരുന്നു എന്നും ഇല്ലെന്നും തെളിയിക്കാൻ നടക്കുന്നവർ രണ്ടും മണ്ടത്തരത്തിന്റെ പാതയിലാണ്.കാരണംതത്വം ഒര്ക്കാൻ മാത്രമെഴുതിയ പുരാണങ്ങൾ വ്യാസൻ ബ്രഹ്മസൂത്രം എഴുതിയതുപോലെ അപ്പടി മനസ്സിലാക്കാൻ എഴുതിയതല്ല തന്നെ.അതിനാൽ അവയിലെ നല്ല തത്വങ്ങൾ കഥകളായി വായിക്കുമ്പോൾ മനുഷ്യനെ അവനറിയാതെ ശുധീകരിക്കുന്നു .കർക്കിടകം വന്നല്ലോ ...വേണമെന്നുള്ളവർക്ക് ബോധവര്ധനവിനായി കുട്ടികളെ പടിപ്പിച്ച്ചുകൊണ്ട്‌ സ്വയം പഠിക്കാം ..അല്ലാത്തകുട്ടികൾക്ക് പ്രേമം സിനിമയിലെ ഏറ്റവും വിലകൂടിയ മദ്യവുംനേടി സ്വന്തം അധ്യാപികയെ പ്രലോഭിപ്പിച്ചു അവളുമായി റോന്ത് ചുറ്റാം ...ശ്രീ...SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment